തിരുവനന്തപുരം: ഓണക്കാലത്ത് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന് സർവിസ് ചാർജ് ഈടാക്കണമെന്ന് ആവശ്യം. ഓരോ കിറ്റിനും റേഷൻ കാർഡുടമകളിൽനിന്ന് 15 രൂപ വീതം ഈടാക്കണമെന്നാണ് റേഷൻ വ്യാപാരി സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഓണത്തിന് റേഷൻ വ്യാപാരികൾക്ക് ബോണസോ ഉത്സവബത്തയോ അനുവദിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി സംഘടന രംഗത്തെത്തിയത്.
ധനമന്ത്രി കെ എൻ ബാലഗോപാലുമായുള്ള കൂടിക്കാഴ്ചയിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 92,66,997 കാർഡുടമകളിൽനിന്ന് റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പ്രതിമാസം രണ്ട് രൂപവീതം പിരിച്ചെടുക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് ധനമന്ത്രി സംഘടന നേതാക്കളെ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ മൃതദേഹം സംസ്കരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates