ആർ സി ഉടമസ്ഥാവകാശം മാറ്റാൻ 14 ദിവസത്തിനകം ആർ ടി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം ഫയൽ/എക്സ്പ്രസ്
Kerala

പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടുവാങ്ങിയതുകൊണ്ട് കാര്യമില്ല!; വാഹനം കൈമാറുമ്പോള്‍ 14 ദിവസത്തിനകം ആര്‍സി മാറ്റണം, വിശദാംശങ്ങള്‍

വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ ആര്‍ സി ഉടമസ്ഥാവകാശം മാറ്റാന്‍ 14 ദിവസത്തിനകം ആര്‍ ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ ആര്‍ സി ഉടമസ്ഥാവകാശം മാറ്റാന്‍ 14 ദിവസത്തിനകം ആര്‍ ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വാഹനം വില്‍ക്കുമ്പോള്‍ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടുവാങ്ങിയതുകൊണ്ട് കാര്യമില്ല. മോട്ടോര്‍ വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് ഡീലര്‍മാര്‍ക്ക് വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശം മാറ്റേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്.

വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാല്‍ വാഹനത്തിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കാണ്. നിര്‍മിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍, വാങ്ങുന്ന വ്യക്തിയുടെ പേരില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. നിലവില്‍ ആര്‍സി ബുക്ക് മോട്ടോര്‍ വാഹനവകുപ്പ് പ്രിന്റ് ചെയ്യുന്നില്ല. ഡിജിറ്റല്‍ കാര്‍ഡുകളാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷയ്ക്കൊപ്പം അപ്പ്ലോഡ് ചെയ്താല്‍ മതി.

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹന്‍ സൈറ്റ് (www. parivahan.gov.in) വഴിയാണ് നല്‍കേണ്ടത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആധാര്‍ വഴി അപേക്ഷിക്കാം. രേഖകള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ചാല്‍ മതി. ഓഫീസില്‍ രേഖ ഹാജരാക്കേണ്ടതില്ല. ഓണ്‍ലൈന്‍വഴിയാണ് പണം അടച്ച് ഒറിജിനല്‍ രേഖ ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT