അറസ്റ്റിലായ പ്രതികള്‍ 
Kerala

കുടുംബത്തെ അപമാനിച്ചതില്‍ പക; തൃശൂരിലില്‍ യുവാവിനെ വെട്ടിക്കൊന്നു: മൂന്നുപേര്‍ അറസ്റ്റില്‍

പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ഒല്ലൂക്കര സ്വദേശികളായ അമല്‍ സ്വാലിഹും, ഗൂഢാലോചന നടത്തിയ സൈനുദ്ദീനും നവാസും ആണ് പൊലീസ് പിടിയിലായത്.  ഇരുപത്തി രണ്ടാം തീയതിയാണ് ഒല്ലൂക്കര സ്വദേശിയായ ഷമീര്‍ വെട്ടേറ്റ് മരിച്ചത്. മീന്‍ വില്‍പനക്കെത്തിയ ഷമീറിന്റെ വാന്‍ തടഞ്ഞ് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. 

അമല്‍ സ്വാലിഹ് ആണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ പിന്തുടര്‍ന്ന് വെട്ടിയത്. ഗൂഢാലോചന നടത്തിയ നവാസിനെ കൊല്ലപ്പെട്ട ഷമീര്‍ നേരത്തെ ആക്രമിച്ചിരുന്നു. നവാസിന്റെ കുടുംബാംഗങ്ങളെ ഇയാള്‍ വ്യക്തിഹത്യ നടത്തിയതായും പ്രതികള്‍ പറയുന്നു. ഗൂഢാലോചനയിലെ മറ്റൊരു പങ്കാളിയായ സൈനുദ്ദീനും ഷമീറും തമ്മില്‍ ശത്രുത നിലനിന്നിരുന്നു.  

മീന്‍ വില്‍പ്പന സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വളാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

SCROLL FOR NEXT