വിഡിയോ സ്ക്രീൻഷോട്ട് 
Kerala

'ഫോൺ വേണമെങ്കിൽ കാല് പിടിക്കണം, ചുംബിക്കണം'; സ്വമേധയാ കേസെടുത്ത് എസ്‍സിഎസ്ടി കമ്മിഷൻ 

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനും അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവാവില്‍ നിന്ന് ഫോൺ പിടിച്ചുവാങ്ങിയശേഷം തിരികെ നല്‍കാന്‍ കാലു പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനും അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സിറ്റി പൊലീസ് കമ്മിഷണർക്ക് കമ്മിഷൻ ചെയർമാൻ ബി എസ് മാവോജി ഐഎഎസ് നിർദേശം നൽകി. നേരത്തെ, യുവാവിനെ ഭീഷണിപ്പെടുത്തിയ എയര്‍പോര്‍ട്ട് ഡാനി (ഡാനിയല്‍)ക്കെതിരെ ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തി തുമ്പ പൊലീസ് കേസെടുത്തിരുന്നു.

അനന്തപുരി ആശുപത്രിക്കു സമീപംവച്ച് യുവാവിനെ ഡാനിയും സംഘവും മർദിച്ചിരുന്നു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. തുമ്പ കരിമണലിൽ എത്തിയാൽ ഫോൺ തിരിച്ചുതരാമെന്നാണ് ഡാനി പറഞ്ഞത്. ഇതനുസരിച്ച് യുവാവ് എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തിയത്. യുവാവ് കാലിൽ പിടിച്ചപ്പോൾ വീണ്ടും കാലിൽ പിടിക്കാൻ ഡാനി ആക്രോശിച്ചു. മൂന്നു തവണ ഇങ്ങനെ ചെയ്തു. പിന്നീട് കാലിൽ ചുംബിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT