വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

വിഭജനസമയത്ത് വഴിപിരിഞ്ഞു; 74 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി സഹോദരങ്ങള്‍, ഊഷ്മള നിമിഷം (വീഡിയോ)

947ലെ വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖി ഒരു കൈക്കുഞ്ഞായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 1947ലെ വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖി ഒരു കൈക്കുഞ്ഞായിരുന്നു. വേദനാജനകമായ വിഭജനം അനേകായിരം കുടുംബങ്ങളെപ്പോലെ സിദ്ദിഖിയുടെ കുടുംബത്തെയും വേര്‍പെടുത്തി. മുഹമ്മദ് സിദ്ദിഖി പാകിസ്ഥാനിലായി. അദ്ദേഹത്തിന്റെ സഹോദരന്‍ ഹബീബ് ഇന്ത്യയിലും വളര്‍ന്നു. 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, രണ്ട് സഹോദരന്മാരും തമ്മില്‍ക്കണ്ടു. കര്‍തര്‍പ്പൂര്‍ ഇടനാഴിയില്‍ വെച്ചായിരുന്നു ഈ ഊഷ്മള കൂടിക്കാഴ്ച. 

പരസ്പരം കണ്ടനിമിഷം കെട്ടിപ്പിടിച്ച് കരയുന്ന സഹോദരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഭജനത്തിന്റെ വേദനകള്‍ ഇനിയും ഒടുങ്ങാതെ ബാക്കിനില്‍ക്കുമ്പോള്‍, ഇത്തരം കൂടിച്ചേരലുകള്‍ ആശ്വാസം പകരുന്നതാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രാമുയരുന്നു. കര്‍താര്‍പൂര്‍

പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബും, അതിര്‍ത്തിയോട് തന്നെ ചേര്‍ന്ന് ഇന്ത്യയിലെ  ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഇടനാഴിയാണ് കര്‍താര്‍പൂരിലേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT