മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയുന്നു 
Kerala

കുട്ടികള്‍ മായാലോകത്തില്‍, അടച്ചിട്ട മുറിയില്‍ ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കരുത് : മുഖ്യമന്ത്രി

അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോതമംഗലത്തെ ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തോക്കുകള്‍ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നു. കുട്ടികള്‍ മായാലോകത്തിലാണ്. അടച്ചിട്ട മുറിയില്‍ ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിക്കുന്നതില്‍ നിയമനടപടിക്ക് പരിമിതിയുണ്ട്. ദൗര്‍ബല്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിര്‍പ്പ് ഉയര്‍ന്നുവരണം. സ്ത്രീധനം തടയാന്‍ ഗവര്‍ണര്‍ മുന്നോട്ടു വെച്ച നിര്‍ദേശം സ്വീകാര്യമാണ്.സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളില്‍   ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT