സണ്ണി ജോസഫ് പത്രസമ്മേളനത്തിനിടയിൽ Press meet
Kerala

'എംഎം മണി മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തു?'; ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പ്രതിസന്ധിക്ക് കാരണമായെന്ന് മന്ത്രി

സംസ്ഥാനത്തിന് വൈദ്യുതി വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിനാലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയില്‍ സമരം ചെയ്യുന്നവര്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. കരാര്‍ പാലിക്കാനോ നടപ്പാക്കാനോ പിണറായി സര്‍ക്കാര്‍ തയാറായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് വൈദ്യുതി വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നു. സര്‍ക്കാരിന് വലിയ ബാധ്യതയാണിത്. എംഎം മണിയുടെ വിമര്‍ശനത്തിനും മന്ത്രി മറുപടി പറഞ്ഞു. എംഎം മണിക്ക് ശിക്ഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദേഹം മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തിരുന്നെന്നും മന്ത്രി ചോദിച്ചു. പിണറായി സര്‍ക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

'പ്ലീഡര്‍ നിയമനത്തിലെ കാര്യങ്ങളില്‍ ഞാനും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തുതന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, മറ്റൊരു സമിതിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. വിഷയത്തില്‍ കെഎസ്‌യു ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എങ്കിലും ഇത്തരം വിഷയങ്ങളില്‍ കെഎസ്‌യു യോജിച്ചുപോകണം. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം'. സണ്ണി ജോസഫ് വ്യക്തമാക്കി.

Sunny Joseph says cancellation of long-term contract caused electricity crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

പങ്കാളിയുള്ളപ്പോള്‍ 'ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്', അഞ്ച് വര്‍ഷം വരെ തടവുശിക്ഷ; ഏക സിവില്‍ കോര്‍ഡുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഓർക്കാൻ അസാധ്യ സേവുകൾ; വലയ്ക്ക് മുന്നിൽ റെക്കോർ‍ഡിട്ട് 'എമി'!

400 കോടിയുടെ കടബാധ്യത; ഇരിഞ്ഞാലക്കുട ടൗൺ അർബൻ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കക്ക് ശമനമായില്ല, പ്രതിഷേധം

'കള്ളന്‍ വിജയന്‍' തലക്കെട്ട് മാറ്റിയില്ല; എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്