പ്രതീകാത്മക ചിത്രം 
Kerala

ഓട്ടോ നിറയെ 'പൂന്തോട്ട'വുമായി മോഷ്ടാവ് ; അമ്പരന്ന് ജയിൽ ഉദ്യോ​ഗസ്ഥൻ , പിന്നീട് സംഭവിച്ചത്...

ജയിലിൽ അതൊന്നും വേണ്ടെന്ന് പറയൂ, പൊലീസിനെ വിളിക്കൂ..’’ എന്നായിരുന്നു മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ പ്രത്യേക സമ്മാനവുമായി മോഷ്ടാവ് എത്തി. അതിരാവിലെ ആരോ മുട്ടിവിളിക്കുന്നതു കേട്ടാണ് കാവൽക്കാരൻ ​ഗേറ്റ് തുറന്ന് നോക്കിയത്. ഒന്നരമാസം ജയിലിൽ കഴിഞ്ഞശേഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയ തുരപ്പൻ എന്നറിയപ്പെടുന്ന സന്തോഷാണ് പൊലീസ് അകമ്പടിയില്ലാതെ തനിയെ ജയിലിന് പുറത്തു നിൽക്കുന്നത്. 

അമ്പരന്നു നിന്ന ഉദ്യോ​ഗസ്ഥനോട് സന്തോഷ് പറഞ്ഞു. ‘ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. നല്ല ചെടികൾ. വില കൊടുത്ത് വാങ്ങിയതാണ്...’ എന്തുചെയ്യണമെന്നറിയാതെ കാവൽക്കാരൻ സൂപ്രണ്ടിനെ ഫോണിൽ വിളിച്ചു. തുരപ്പൻ ഒരു ഗുഡ്‌സ് ഓട്ടോ നിറയെ ചെടികൾ കൊണ്ടുവന്നിരിക്കുന്നു എന്നറിയിച്ചു. 

ജയിലിൽ അതൊന്നും വേണ്ടെന്ന് പറയൂ, പൊലീസിനെ വിളിക്കൂ..’’ എന്നായിരുന്നു മറുപടി. സംഗതി പന്തിയല്ലെന്നു കണ്ട സന്തോഷ് വണ്ടി സ്റ്റാർട്ടാക്കി അല്പമകലെ ജയിൽവളപ്പിൽ ചെടിച്ചട്ടികൾ ഇറക്കി രക്ഷപ്പെട്ടു. സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവിൽ പറശ്ശിനിപ്പാലത്തിനടുത്തുവെച്ച് ഓട്ടോ പിടികൂടി. മൂന്നുപേർ ഓടിരക്ഷപ്പെട്ടുവെന്നാണ് സൂചന. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. പെരിങ്ങോം മാത്തിൽ വൈപ്പിരിയത്തെ ഒരു കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപ കൊള്ളയടിച്ച സന്തോഷ് പിന്നീട് കാണുന്നത് ഒരു നഴ്‌സറിയാണ്. മോഷണവസ്തുക്കൾ കടത്താൻ അടുത്തിടെ വാങ്ങിയ ഓട്ടോയിലാണ് സന്തോഷ് എത്തിയത്.   ഓട്ടോ കാലിയാക്കി പോകുന്നതെങ്ങനെ എന്നു വിചാരിച്ച് 20 ചെടിച്ചട്ടികൾ കൊള്ളയടിച്ചു. മോഷണത്തിന് രണ്ടുദിവസത്തിനുശേഷമാണ് ജയിലിലേക്കെത്തിച്ചത് എന്നതിനാൽ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍