പ്രതീകാത്മക ചിത്രം 
Kerala

വണ്ടി തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ച് ഭീഷണി, കവർച്ച; സംഘത്തലവനും ഭാര്യയും പിടിയിൽ

നേരത്തെ വിനീത് അറസ്റ്റിലായെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രാത്രിയാത്രികരെ തട‌ഞ്ഞു കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘത്തിലെ തലവനും ഭാര്യയും പിടിയിൽ. ആലപ്പുഴ കുട്ടനാട് എടത്വ ചങ്ങങ്കേരി ലക്ഷംവീട്ടിൽ വി. വിനീത്(22), ഭാര്യ ഷിൻസി(19) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

നേരത്തെ വിനീത് അറസ്റ്റിലായെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടുകയായിരുന്നു. കോവിഡ് ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ കോളജിൽ ശുചിമുറിയുടെ വെന്റിലേറ്റർ ഇളക്കി മാറ്റി ചാടിപ്പോവുകയായിരുന്നു. അമ്പലപ്പുഴ നീർക്കുന്നത്തു നിന്നുമാണ് ഇയാളെയും ഭാര്യയെയും പിടികൂടിയത്. കവർച്ച വസ്തുക്കൾ കണ്ടെടുക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടങ്ങി. ഷിൻസിയെ കൊല്ലം പ‌ാരിപ്പള്ളി പൊലീസിനു കൈമാറി.

വിവിധ ജില്ലകളിലായി നിരവധി കേസുകളാണ് ഇവരുടെ പേരിലുള്ളത്. പനങ്ങാട്, തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, കളമശേരി, എറണാകുളം നോർത്ത്, പട്ടിമറ്റം, ആലപ്പുഴ ജില്ലയിലെ നെടുമുടി, പുളിങ്കീഴ്, മാവേലിക്കര, പത്തനംതിട്ടയിലെ കോ യിപ്രം, കൊല്ലത്തെ കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, പാരിപ്പള്ളി, തിരുവനന്തപുരത്തെ കിളിമാനൂർ, തമിഴ്നാട്ടിലെ കന്യാകുമാരി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതികളാണ്. ബൈക്കുകളും കാറുകളും തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണു സ്വർണാഭരണങ്ങൾ, ലാപ്ടോപുകൾ, മൊബൈൽ ഫോണുകൾ എന്നിവ കവർന്നത്. വിവിധ സ്റ്റേഷനുകളിലായി 6 ബൈക്കുകൾ, 2 വാനുകൾ എന്നിവ കവർന്ന കേസുകളിലും പ്രതികളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT