പത്മിനി 
Kerala

'കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു'; വീട്ടുജോലിക്കാരിയുടെ നാടകം പൊളിച്ചടുക്കി പൊലീസ്, അറസ്റ്റ്

ജോലിക്കാരിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമാണെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: ജോലിക്കാരിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി തൊടുപുഴ കുമാരമംഗലം സ്വദേശി പത്മിനി(65)യെ  മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.കിഴക്കേക്കരയില്‍ കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇത് വീട്ടുജോലിക്കാരി തന്നെ നടത്തിയതാണെന്ന് പൊലീസിന് വ്യക്തമായി. 

കഴിഞ്ഞ ഒന്നാം തീയതി വീട്ടുജോലി ചെയ്യുന്നതിനിടയില്‍ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായില്‍ തുണി തിരുകി കെട്ടിയിട്ട ശേഷം അലമാരി കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പത്മിനി പരാതിയില്‍ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്എച്ച്ഒ കെഎന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കെട്ടിയിട്ട് കവര്‍ച്ചയെന്നത് പത്മിനിയുടെ നാടകമായിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 

പത്മിനി മോഷ്ടിച്ച അമ്പത്തിയഞ്ച് ഗ്രാം സ്വര്‍ണ്ണം വീടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി പത്മിനി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'