തിരക്കില്‍ കുഴഞ്ഞുവീണയാള്‍,വരിനില്‍ക്കുന്ന ആളുകള്‍/ടെവിലിവിഷന്‍ ദൃശ്യം 
Kerala

ടൈം സ്ലോട്ട് കിട്ടിയത് 10നും 11നും ഇടയില്‍;തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും, മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പാളി

കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാനായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാനായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും. രണ്ടുപേര്‍ കുഴഞ്ഞുവീണു. രണ്ടായിരത്തിന് മുകളില്‍ ജനങ്ങളാണ് സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ എത്തിയ ജനങ്ങളാണ് കൂടിനില്‍ക്കുന്നത്. സര്‍ക്കാരിന്റെ മെഗാ വാക്‌സിനേഷന്‍ പദ്ധതിയിലാണ് കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടായത്. സ്റ്റേഡിയത്തിന് ചുറ്റു ആളുകള്‍ കൂടിയിട്ടുണ്ട്. 

രാവിലെ പത്തുമുതലാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണ് വാക്‌സിനെടുക്കാനെത്തിയത്. വളരെ കുറവ് വാക്‌സിന്‍ മാത്രമാണ് ഇവിടെയുള്ളത്.  പത്തുമുതല്‍ പതിനൊന്നുവരെയാണ് തങ്ങള്‍ക്ക് ടൈം സ്ലോട്ട് കിട്ടിയതെന്നാണ് വാക്‌സിന്‍ എടുക്കാനെത്തിയവര്‍ പറയുന്നത്. 

എന്നാല്‍, ടൈം സ്ലോട്ട് ജനങ്ങള്‍ കൃത്യമായി പാലിക്കുമെന്നാണ് കരുതിയിരുന്നതെന്നും ജനങ്ങള്‍ ഒരേസമയം കൂട്ടമായി എത്തിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും തിരുവനന്തപുരം ഡിഎംഒ കെ എസ് ഷിനു പറഞ്ഞു. തിക്കും തിരക്കും കൂടിതയതിന് പിന്നാലെ പൊലീസ്, ഇന്ന് സ്ലോട്ട് ലഭിക്കാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കില്ലെന്ന്  ഉച്ചഭാഷിണി വഴി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!