പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയില്‍ വീണ്ടും നിര്‍ത്തിയിട്ട കാറിന് ടോള്‍!, കുമ്പളം ടോള്‍ പ്ലാസയിലൂടെ കടന്നുപോയതായി സന്ദേശം 

കടവന്ത്രയില്‍ ഒരാഴ്ചയായി നിര്‍ത്തിയിട്ട കാര്‍ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ അടച്ചതിന്റെ അറിയിപ്പ് ലഭിച്ചതിന് സമാനമായ സംഭവം എറണാകുളം കുമ്പളം ടോള്‍ പ്ലാസയിലും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടവന്ത്രയില്‍ ഒരാഴ്ചയായി നിര്‍ത്തിയിട്ട കാര്‍ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ അടച്ചതിന്റെ അറിയിപ്പ് ലഭിച്ചതിന് സമാനമായ സംഭവം എറണാകുളം കുമ്പളം ടോള്‍ പ്ലാസയിലും. കൊച്ചി അയ്യപ്പന്‍കാവിലെ വീട്ടില്‍ ഷെഡ്ഡില്‍ കിടക്കുന്ന കാര്‍ കുമ്പളം ടോള്‍ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് 45 രൂപ ടോള്‍ അടച്ചതിന്റെ സന്ദേശമാണ് എസ്എംഎസ് ആയി ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് വന്നത്.

അയ്യപ്പന്‍കാവ് നിവാസിയായ വി ജെ അശ്വതിയുടെ കാറിലെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് 45 രൂപ ഈടാക്കിയെന്ന അറിയിപ്പ് ഡിസംബര്‍ 12ന് രാത്രി 8.04നാണ് ലഭിച്ചത്. തന്റെ കാര്‍ ആ സമയം അതുവഴി പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയും പണം തിരികെ ആവശ്യപ്പെട്ടും അശ്വതി ഫെഡറല്‍ ബാങ്ക് ഫാസ് ടാഗ് കസ്റ്റമര്‍ കെയറില്‍ വിളിച്ചു. പരിശോധിച്ച് പറയാമെന്ന് ബാങ്ക് അറിയിച്ചു.

ഒരുപക്ഷേ, ഒരു വാഹനം കടന്നുപോകുമ്പോള്‍ സ്‌കാനറില്‍ തെളിയാതെ വരികയും ടോള്‍ ബൂത്തിലുള്ളവര്‍ മാനുവലായി നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തപ്പോള്‍ പറ്റിയ പിഴവാകാമെന്ന് അധികൃതര്‍ പറയുന്നു. ഡിസംബര്‍ 12ന് രാത്രി 8.04ന് കാര്‍ ഷെഡ്ഡില്‍ കിടക്കുന്നതിന്റെ വീഡിയോ ഉടമ ഹാജരാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT