Sobha Surendran screen grab
Kerala

'മന്ത്രി റിയാസ് ചെറുപ്പക്കാരന്‍, കേന്ദ്ര മന്ത്രിയെ പോയി കാണാമല്ലോ; ഒന്നും ആവശ്യപ്പെടുന്നില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്'

വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന മൈനര്‍ മിനറല്‍സില്‍ ഏതൊക്കെയാണ് കേരളത്തിന് അവകാശപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമായി പറയാന്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തയ്യാറാകണം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേരളത്തിലെ ടൂറിസം മന്ത്രി ഒന്നും ആവശ്യപ്പെടുന്നില്ലെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറയുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ചെറുപ്പക്കാരനായ ടൂറിസം മന്ത്രിയാണ് കേരളത്തില്‍ ഉള്ളത്. നടക്കാന്‍ വയ്യാത്ത ആളല്ല. കേന്ദ്ര മന്ത്രിയെ പോയി കണ്ട് ആവശ്യം ഉന്നയിച്ചുകൂടെ എന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

കേരളത്തിന്റെ സമ്പത്ത് കേന്ദ്രം കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ധാതുമണല്‍ ഇടനാഴി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ പൊതുസമ്പത്ത് സംരക്ഷിക്കാനാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ മേഖലയില്‍ നടന്നത് ചില സ്വകാര്യ കമ്പനികളുടെ കൊള്ളയാണ്. രാജ്യത്തിന്റെ ധാതുസമ്പത്ത് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണ്. കേന്ദ്ര നിയമം കേരളത്തിനും ബാധകമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കരിമണല്‍ നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്. അത് സൗകര്യപൂര്‍വ്വം ഏതെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാനുള്ളതല്ല.

വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന മൈനര്‍ മിനറല്‍സില്‍ ഏതൊക്കെയാണ് കേരളത്തിന് അവകാശപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമായി പറയാന്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തയ്യാറാകണം. കാസര്‍കോട് കിണാനൂര്‍ കരിന്തളത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ നിന്ന് ഉല്‍പാദിപ്പിച്ചിരുന്നത് ബോക്സൈറ്റായിരുന്നു. ഈ ബോക്സൈറ്റ് 50 ശതമാനത്തിലധികം അലൂമിനിയത്തിന്റെ അംശമുള്ളതായിരുന്നു. അമ്പത് ശതമാനത്തോളം അലൂമിനിയം അംശം കണ്ടെത്തിയാല്‍ അത് ബോക്സൈറ്റ് എന്ന രീതീയില്‍ ഇന്‍വോയ്സ് ചെയ്യണം. എന്നാല്‍ ചുവന്ന മണ്ണെന്നെഴുതി ഗോവയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് അത് ചൈനയിലേക്ക് അയച്ചു. അന്ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി അയച്ചു. വലിയ ജനകീയ സമരങ്ങളുണ്ടായിതിന ശേഷം ആ കമ്പനി പൂട്ടിക്കെട്ടിയിരിക്കുകയാണ്.

ഈ ബോക്സൈറ്റിലെ ചില കണ്ടന്റുകള്‍ ഉപയോഗിച്ചായിരുന്നു മലബാര്‍ സിമന്റ്സ് അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ആ കമ്പനി നിലനിര്‍ത്തിയിരുന്നെങ്കില്‍ ആവരുടെ അസംസ്‌കൃത വസ്തുക്കള്‍ മലബാര്‍ സിമന്റസിന് ഉപയോഗിക്കാനും ആ സമിന്റ് കമ്പനിയെ നല്ല നിലയില്‍ നിലനിര്‍ത്താനും സാധിക്കുമായിരുന്നു. ഇന്ന് മലബാര്‍ സിമന്റ്സ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. മാടായിപ്പാറ, പാപ്പിനിശ്ശേരി, പഴയങ്ങാടി തുയങ്ങിയ സ്ഥലങ്ങളിലെല്ലാം ആവശ്യത്തിന് ക്ലേ ഉണ്ടായിരുന്നു.

എത്രയോ ആളുകള്‍ക്ക് തൊഴില്‍ സാധ്യതയുണ്ടായിരുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ക്ലേയ്സ്, കുണ്ടറ ക്ലേയ്സ് തുടങ്ങി കമ്പനികളെല്ലാം പൂട്ടിപ്പോയി. ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിച്ച് പെയിന്റ് നിര്‍മ്മിക്കുന്ന കമ്പനികള്‍ അസംസ്‌കൃത വസ്തുക്കള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചവറയിലെ കെഎംഎംഎല്‍ എന്ന കമ്പനിയില്‍ ടൈറ്റാനിയം ഡയോക്സൈഡ് കെട്ടിക്കിടക്കുമ്പോഴാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്നത്. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി സി മനോജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

'young Tourism Minister, you can go and meet the Union Minister; Suresh Gopi says he is not demanding anything'-Sobha Surendran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയക്കളിയുണ്ടെന്ന് ബോധ്യമായി'; ഐക്യത്തിനില്ലെന്ന് സുകുമാരന്‍ നായര്‍

എസ്ഐടി അന്വേഷണം ശരിയായ ദിശയില്‍, വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ജെസ്റ്റ്' എപ്രിൽ 12 ന്, അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും

'ആരോപണങ്ങള്‍ അടിസ്ഥാന രഹിതം'; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

SCROLL FOR NEXT