കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ / ഫെയ്‌സ്ബുക്ക്‌ 
Kerala

മത്സ്യതൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് പിണറായിയെന്ന് വി മുരളീധരന്‍

കേന്ദ്രസര്‍ക്കാരിന്റെ ട്രോളര്‍ വാങ്ങാതെ അമേരിക്കന്‍ കമ്പനിയുടെ ട്രോളര്‍ വാങ്ങാനാണ് പിണറായി കരാര്‍ ഒപ്പിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മത്സ്യതൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് മുഖ്യമന്ത്രി പിണറായിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസര്‍ക്കാരിന്റെ ട്രോളര്‍ വാങ്ങാതെ അമേരിക്കന്‍ കമ്പനിയുടെ ട്രോളര്‍ വാങ്ങാനാണ് പിണറായി കരാര്‍ ഒപ്പിട്ടത്.  കമ്മീഷന്‍ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വരാനാണെന്നും മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് കെ സുരേന്ദ്രന്റെ വിജയയാത്രയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വിദേശകമ്പനികളുമായി ഒപ്പിടാന്‍ ആര് അവകാശം നല്‍കി. ഇതിന് കേന്ദ്രത്തിന്റെ അനുമതി. എന്തുകൊണ്ട് വാങ്ങിയില്ല. ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും വെല്ലുവിളിച്ചാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത്തരത്തിലുള്ള ചതിയന്‍മാരെ തുറന്നുകാണിക്കാനാണ് ബിജെപിയുടെ വിജയയാത്രയെന്ന് മുരളീധരന്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ സംശയം നീക്കണം. കരാര്‍ ഇടതു നിലപാടുകള്‍ക്ക് എതിരെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കള്ളക്കഥ മെനയുകയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. മുഖ്യമന്ത്രി എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇഎംസിസിയും പ്രതിപക്ഷവും ചേര്‍ന്നുള്ള ഗൂഢാലോചനയാണിത്. ഇഎംസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT