വിഡി സതീശന്‍ വയനാട്ടില്‍ മാധ്യമങ്ങളെ കാണുന്നു  
Kerala

'പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു'

പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫിനൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയുഗയാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍ നാലുദിവസം കഴിഞ്ഞാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുത്തപ്പോള്‍ അപ്പോള്‍ തന്നെ വിവരം ചോര്‍ത്തി നല്‍കി. എസ്‌ഐടിയില്‍ ആരാ ഉള്ളത്?. എസ്‌ഐടിയില്‍ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏജന്റുമാരുണ്ടെന്നും സതീശന്‍ പറഞ്ഞു.

ടീം യുഡിഎഫ് ആണ് തങ്ങളുടേതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലെന്നും സതീശന്‍ പറഞ്ഞു. സിപിഐയും സിപിഎമ്മും തമ്മില്‍ പോലും നല്ല ബന്ധമല്ല ഉള്ളത്. എത്രവിഷയങ്ങളില്‍ അവര്‍ ഏറ്റുമുട്ടി. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുമായി ചര്‍ച്ച ചെയ്യാതെയാണ് കരാറില്‍ ഒപ്പിട്ടത്. സിപിഐയെ സിപിഎം വിശ്വാസത്തിലെടുക്കുന്നില്ല. കേരളാ കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായി നല്ല ബന്ധത്തില്‍ അല്ല സിപിഎം. എ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കൃത്യസമയത്ത് പറയും. ഐഷാ പോറ്റി വന്നപ്പോള്‍ നിങ്ങളെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പായി അത്തരം അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു.

VD Satheesan against Pinarayi government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

'ക്ഷമിക്കണം, കേരളത്തിൽ മുഖ്യമന്ത്രിയില്ല'; കത്തുകൾ തിരിച്ചയച്ച് തപാൽ വകുപ്പ്

മുഖ്യമന്ത്രി കെസി തന്നെ?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തേക്ക്; ഡല്‍ഹിയില്‍ രാഹുലുമായി നിര്‍ണായക കൂടിക്കാഴ്ച

വിജയ് സ്പെഷ്യൽ ഷോയ്ക്ക് അനുമതി നൽകി; എന്നിട്ടും 'കറുപ്പ്' 9 മണിയുടെ ഷോ റദ്ദാക്കി, കടുത്ത നിരാശയിൽ ആരാധകർ

SCROLL FOR NEXT