വിഡിയോ ദൃശ്യം 
Kerala

സമരത്തിനായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടു, പിന്നാലെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി; ബഹളം, തര്‍ക്കം- വിഡിയോ

സമരത്തിനായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടു, പിന്നാലെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി; ബഹളം, തര്‍ക്കം- വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ ചക്ര സ്തംഭന സമരത്തിനിടെ യാത്രക്കാരുടെ പ്രതിഷേധം. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടപ്പോള്‍, ഇതൊന്നുമറിയാതെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി. ഇതു വലിയ ശബ്ദ ബഹളത്തിനു കാരണമായി. ഇതിനിടെ സമരക്കാരില്‍ ചിലരുമായി യാത്രക്കാര്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. 

എറണാകുളം കലൂര്‍ ജങ്ഷനില്‍നിന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ മാത്യു പകര്‍ത്തിയ വിഡിയോ: 

രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.

കൊച്ചിയില്‍ കലൂര്‍, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎന്‍എല്‍സി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എന്‍ടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എന്‍എല്‍സി, ടിയുസിസി, എന്‍ടിയുഐ, ജെടിയു സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT