വിഡിയോ ദൃശ്യം 
Kerala

സമരത്തിനായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടു, പിന്നാലെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി; ബഹളം, തര്‍ക്കം- വിഡിയോ

സമരത്തിനായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടു, പിന്നാലെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി; ബഹളം, തര്‍ക്കം- വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ ചക്ര സ്തംഭന സമരത്തിനിടെ യാത്രക്കാരുടെ പ്രതിഷേധം. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടപ്പോള്‍, ഇതൊന്നുമറിയാതെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി. ഇതു വലിയ ശബ്ദ ബഹളത്തിനു കാരണമായി. ഇതിനിടെ സമരക്കാരില്‍ ചിലരുമായി യാത്രക്കാര്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. 

എറണാകുളം കലൂര്‍ ജങ്ഷനില്‍നിന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ മാത്യു പകര്‍ത്തിയ വിഡിയോ: 

രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.

കൊച്ചിയില്‍ കലൂര്‍, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎന്‍എല്‍സി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എന്‍ടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എന്‍എല്‍സി, ടിയുസിസി, എന്‍ടിയുഐ, ജെടിയു സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍