പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല/ ഫയല്‍ ഫോട്ടോ 
Kerala

വിജയരാഘവന് ആര്‍എസ്എസിന്റെ ഭാഷ ;  ബിജെപിയുടെ മെഗാഫോണെന്ന് ചെന്നിത്തല

രാവിലെ കെ സുരേന്ദ്രന്‍ പറയുന്നത് ഉച്ചയ്ക്ക് വിജയരാഘവന്‍ പറയുന്നു എന്ന്‌ ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാഷ ആര്‍എസ്എസിന്റേതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ മെഗാഫോണാണ് വിജയരാഘവന്‍. രാവിലെ കെ സുരേന്ദ്രന്‍ പറയുന്നത് ഉച്ചയ്ക്ക് വിജയരാഘവന്‍ പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎം- ബിജെപി ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ്  ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തിനിടെ വിജയരാഘവന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ പ്രതികരണം. ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ലെന്ന് വിജയരാഘവന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്ന് വിജയരാഘവന്‍ പറഞ്ഞു.

സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഈഗോയാണ്. ധാര്‍ഷ്ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല. സര്‍ക്കാര്‍ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്‌ഐ സമരം ചെയ്യാത്തതെന്നും ചെന്നിത്തല പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT