പ്രതീകാത്മക ചിത്രം 
Kerala

പാലത്തായി കോടതി വിധിയില്‍ ആഹ്ലാദ പ്രകടനം; പടക്കം പൊട്ടി സ്ത്രീക്ക് പരിക്ക്, കേസെടുത്തു

ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അന്‍പതോളം പേര്‍ക്കെതിരെയുമാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിക്ക് പിന്നാലെയുള്ള ആഹ്ലാദ പ്രകടനത്തില്‍ പടക്കം പൊട്ടി സ്ത്രീക്ക് പരിക്ക്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അന്‍പതോളം പേര്‍ക്കെതിരെയുമാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.

കടവത്തൂരിലാണ് ഒരു സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകയായ വ്യാപാരിക്ക് പരിക്കേറ്റത്. കടവത്തൂര്‍ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേസടുത്തത്.

കേസില്‍ തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ അധ്യാപകനായി ജോലി ചെയ്യുന്ന സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്മരാജനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

A woman was injured during a celebratory procession in Kannur following the Palathai sexual assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

'തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്'

പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

SCROLL FOR NEXT