തിരുവല്ലയിലുണ്ടായ അടിപിടി/ സിസിടിവി ദൃശ്യം 
Kerala

സ്ത്രീകളെ തുറിച്ചു നോക്കി; തിരുവല്ലയില്‍ ഹോട്ടലിന് മുന്നില്‍ പൊരിഞ്ഞ അടി

കാപ്പാ കേസ് പ്രതി സാജോ ജോസഫും, പെണ്‍വാണിഭ കേസില്‍ മുമ്പ് പ്രതിയായിട്ടുള്ള യുവതിയും അടിപിടി സംഘത്തിലുണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല രാമന്‍ചിറയില്‍ ഹോട്ടലിന് മുന്നില്‍ കൂട്ടയടി. രാമന്‍ചിറ ഉല്ലാസ് ഹോട്ടലിന് മുമ്പിലായിരുന്നു അക്രമം. സ്ത്രീകളെ തുറിച്ചു നോക്കി എന്നാരോപിച്ചായിരുന്നു അടി. 

കാപ്പാ കേസ് പ്രതി സാജോ ജോസഫും പെണ്‍വാണിഭ കേസില്‍ മുമ്പ് പ്രതിയായിട്ടുള്ള യുവതിയും അടിപിടി സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. 

തിരുവല്ല രാമന്‍ചിറ സ്വദേശികളായ ഏഴു പേര്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം കാറില്‍ ആറുപേര്‍ ഹോട്ടലിലെത്തി. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളായിരുന്നു. 

സ്ത്രീകള്‍ ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാക്കള്‍ തുറിച്ചു നോക്കിയെന്നാണ് ആക്ഷേപം. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. അപ്പോള്‍ പുറത്തിറങ്ങിയപ്പോള്‍ കാണിച്ചു തരാമെന്ന് സ്ത്രീകളടങ്ങിയ സംഘം ഭീഷണിപ്പെടുത്തി. 

യുവാക്കള്‍ ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയപ്പോള്‍, പുറത്തു കാത്തുനിന്ന സ്ത്രീകള്‍ അടങ്ങിയ സംഘം യുവാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം മര്‍ദ്ദിച്ചു. ഒടുവില്‍ യുവാക്കള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇതില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

ഓസ്‌കറിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു; നോമിനേഷന്‍ പട്ടികയില്‍ നിന്ന് 'ഹോംബൗണ്ട്' പുറത്ത്

കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തിന് മാതാപിതാക്കളും ഉത്തരവാദികൾ, യുഎഇയിലെ പുതിയ ബാല ഡിജിറ്റൽ സുരക്ഷാ നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

'എല്ലാ സത്യവും ജനങ്ങള്‍ക്കറിയാം, പറഞ്ഞതെല്ലാം യാഥാര്‍ഥ്യം'; ഗണേഷ് കുമാറിന് ചാണ്ടി ഉമ്മന്റെ മറുപടി

SCROLL FOR NEXT