ഗോവിന്ദച്ചാമി- യുവമോര്‍ച്ച പ്രതിഷേധം  
Kerala

'ഗോവിന്ദച്ചാമിയാണ് ഗോവിന്ദന്‍ മാഷല്ല, ജയിലധികൃതര്‍ ഓര്‍ക്കണം'

ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി മൗനം വെടിയണം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത്  ഗോവിന്ദച്ചാമിയാണ് ശിക്ഷിക്കപ്പെട്ടതെന്നും ഗോവിന്ദന്‍ മാഷ് അല്ലെന്നും ജയിലധികൃതര്‍ ഓര്‍ക്കണമെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെകെ വിനോദ് കുമാര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തെ സുരക്ഷാ വീഴ്ചക്കെതിരെ യുവമോര്‍ച്ച സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൗമ്യക്ക് നേരെ നടന്ന ക്രൂരതയും കൊലയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി മൗനം വെടിയണം. ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ അര്‍ജ്ജുന്‍ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജികുമാര്‍ കരിയില്‍, ടി സി മനോജ്, എ പി ഗംഗാധരന്‍, സി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ കെ വി അര്‍ജ്ജുന്‍, ബിനില്‍ പി, എം പ്രകാശന്‍, രാഹുല്‍ രാജീവന്‍, വി കെ ഷൈജു, ടി കൃഷ്ണപ്രഭ, എം വി ഷഗില്‍, പി ധനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Yuva Morcha demands action against officials who conspired to help Govindachamy escape

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT