Kerala

അകത്തുനിന്ന് തൃപ്തി കൈവീശി; മടങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച് പുറത്ത് ആഹ്ലാദ പ്രകടനം, ബ്രേക്കിംഗ് ന്യൂസ് 

പുറത്തെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴു മണിക്കൂറായി കൊച്ചി വിമാനത്താവളത്തില്‍ തങ്ങുന്ന ഭൂമാതാ ബ്രിഗ്രേഡ് നേതാവ് തൃപ്തി ദേശായി കൈവീശിയത് തെറ്റിദ്ധരിച്ച് പ്രതിഷേധക്കാരുടെ ആഹ്ലാദപ്രകടനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുറത്തെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴു മണിക്കൂറായി കൊച്ചി വിമാനത്താവളത്തില്‍ തങ്ങുന്ന ഭൂമാതാ ബ്രിഗ്രേഡ് നേതാവ് തൃപ്തി ദേശായി കൈവീശിയത് തെറ്റിദ്ധരിച്ച് പ്രതിഷേധക്കാരുടെ ആഹ്ലാദപ്രകടനം. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് മടങ്ങിപ്പോകുകയാണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ തെറ്റിദ്ധാരണ. അതുകൊണ്ട് തന്നെ ഇവര്‍ കൈവീശിയപ്പോള്‍ പ്രതിഷേധക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. ഇതോടെ തൃപ്തി ദേശായി മടങ്ങുകയാണെന്ന് വിവിധ ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസും നല്‍കി. 

 ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷമേ തിരിച്ചുപോകുകയുളളുവെന്ന ഉറച്ചനിലപാടിലാണ് തൃപ്തി ദേശായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ അവിടെ തങ്ങുന്ന തൃപ്തി ദേശായി നാളെ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് പറയുന്നത്. തങ്ങളും ഭഗവാന്റെ ഭക്തരാണെന്ന് തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന പ്രതിഷേധക്കാര്‍ പുറത്തേയ്ക്ക് കടക്കുന്നത് തടയുകയായിരുന്നു. നാമജപം നടത്തി പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ സമരം തുടരുകയാണ്. വിമാനത്താവളത്തിലൂടെയല്ല, ഏത് വഴി പോയാലും തൃപ്തിയെ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

SCROLL FOR NEXT