Kerala

'അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...'; 'മേയര്‍ ബ്രോ' വട്ടിയൂര്‍ക്കാവിലേക്ക്

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത്

സമകാലിക മലയാളം ഡെസ്ക്

ട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത്. ' അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...' എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഴുതിയിരിക്കുന്നത്. 

പ്രിയമുള്ളവരെ,വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയി ഞാന്‍ മത്സരിക്കുകയാണ്. അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണന്‍ അല്‍്പം മുന്‍പ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളില്‍ നല്കിയ നിര്‍ലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്‍കണമെന്നാണ് മുഴുവന്‍ സുഹൃത്തുകളോടും അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...- അദ്ദേഹം കുറിച്ചു. 

തിരുവനന്തപുരം മേയറായി പേരെടുത്ത പ്രശാന്ത്, ആദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ വികെ പ്രശാന്തിലൂടെ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ നടത്തിയ ഇടപെടലിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇത് യുവാക്കള്‍ക്കിടയില്‍ തരംഗമുണ്ടാക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT