Kerala

അയ്യപ്പന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരം; ഇതെന്ത് പെരുമാറ്റച്ചട്ടമെന്ന് സുഷമ സ്വരാജ്

ഭക്തന്‍മാരായ ആളുകള്‍ക്ക് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റില്ല. ഈ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ അത്ഭുതമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇഷ്ടദൈവത്തിന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇതിന്റെ പേരില്‍ നോട്ടീസ് അയച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ മനസ്സിലാകുന്നില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

ശബരിമലയില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതതയില്ല. അതുകൊണ്ടാണ് ഇക്കാര്യം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം ഇല്ലാതെ പോയത്. ഈ വിഷയത്തില്‍ ബിജെപി കേവലം അധരവ്യായാമമല്ല നടത്തിയത്. പകരം ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പോരാട്ടം നടത്തി.ഇതിന്റെ പേരില്‍ നമ്മുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നൂറിലധികം കേസുകളുണ്ടെന്നും സുഷമസ്വരാജ് പറഞഞു

നമ്മുടെ രണ്ട് സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും നൂറിലധികം കേസുകള്‍ ഉണ്ട്. യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ്ബാബുവിനെ രണ്ട് ദിവസം മുന്‍പാാണ് വിട്ടയച്ചത്. ദീര്‍ഘമായ പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് നമ്മള്‍ കടന്നുപോയത്, ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തിലുളള അതിക്രമത്തിന് മുന്നില്‍ തലകുനിച്ചില്ല സുഷമ പറഞ്ഞു.

നമ്മുടെ രാജ്യസഭ അംഗമായ സുരേഷ് ഗോപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്. പൊതുയോഗത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞതിന് തെരഞ്ഞടുര്ര് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇത് എന്ത് തരംതെരഞ്ഞടുപ്പാണ്. ഭക്തന്‍മാരായ ആളുകള്‍ക്ക് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റില്ല. ഈ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ അത്ഭുതമാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ പിഴുതെറിയാനുള്ളതാണ് തെരഞ്ഞടുപ്പെന്നും സുഷമ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT