Kerala

അരുന്ധതിക്ക് ഇഷ്ടം പോലെ ജീവിക്കാം; ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാദത്തിന് അംഗീകാരം, മാതാപിതാക്കളെ കോടതി തള്ളി

അരുന്ധതിക്ക് ഇഷ്ടം പോലെ ജീവിക്കാം; ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാദത്തിന് അംഗീകാരം, മാതാപിതാക്കളെ കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന 'മകന്റെ' വാദത്തെ എതിര്‍ത്ത് മാതാപിതാക്കള്‍ കോടതിയിലെത്തിയ കേസില്‍ 'മകന്' അനുകൂലമായി ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ്അവകാശപ്പെട്ട അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് കോടതി വ്യക്തമാക്കി. 

ട്രാന്‍സ്‌ജെന്‍ഡര്‍ സംഘങ്ങളുടെ പിടിയില്‍നിന്നു ഇരുപത്തിയഞ്ചുകാരനായ 'മകനെ' വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നോര്‍ത്ത് ഇടപ്പള്ളിസ്വദേശിയായ വീട്ടമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണു ജസ്റ്റിസ് വി.ചിദംബരേഷ്, ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി നേരത്തെ 'മകന്റെ' ആരോഗ്യ, മാനസിക നില പരിശോധിക്കാന്‍ ഉത്തവിട്ടിരുന്നു. മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അരുന്ധതി എന്നു പേരുമാറ്റിയ ട്രാന്‍സ് ജെഡന്റിന് ഇഷ്ടപ്രകാരം ജീവിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 

ബിരുദപഠനകാലത്തു മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു കുട്ടിയെ ചികില്‍സയിലൂടെ സാധാരണനിലയിലെത്തിച്ചതാണെന്നു മാതാവ് വാദിച്ചിരുന്നു. മകന്‍ വീടുവിട്ടുപോയതിനെത്തുടര്‍ന്നു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു മകന്‍ പൊലീസ് സ്‌റ്റേഷനിലെത്തി താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും വീട്ടില്‍ താമസിക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. മകന്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ തടവിലാണ്. മകനെ അന്യായ തടങ്കലില്‍നിന്നു മോചിപ്പിക്കണമെന്നും മെഡിക്കല്‍, മാനസിക വിദഗ്ധരുള്‍പ്പെട്ട സംഘം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT