Kerala

അഴിച്ചെടുത്താല്‍, അറിയാത്തവര്‍ക്ക് പഴയ രൂപത്തിലാക്കാന്‍ കഴിയാത്തൊരു അത്ഭുതം; അഞ്ചുമോതിരങ്ങളില്‍ ഇതാ ഇന്ത്യന്‍ വിസ്മയം!

ഓരോ മോതിരത്തിലും ഇന്ത്യയെന്ന വാക്കിലെ അഞ്ച് അക്ഷരങ്ങളില്‍ ഓരോന്നും പതിപ്പിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോതിരം ഇടാത്ത മലയാളികള്‍ ചുരുക്കമാണ്. ഇവിടെ ആരും ഇതുവരെ കണ്ടിട്ടില്ലാത്ത മോതിരം നിര്‍മിച്ച് കൗതുകം സൃഷ്ടിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഇ.രാജഗോപാല്‍. വെറും മോതിരമല്ല, അഴിച്ചെടുത്താല്‍, അറിയാത്തവര്‍ക്കു പഴയ രൂപത്തിലാക്കാന്‍ കഴിയാത്തൊരു അത്ഭുതമാണ് ഇന്ത്യന്‍ വിസ്മയം എന്നു പേരിട്ട ഈ മോതിരം.

അഞ്ചു വളയങ്ങളായാണ് മോതിരം നിര്‍മിച്ചിരിക്കുന്നത്. അതായത് അഞ്ചു ചെറിയ മോതിരങ്ങള്‍. ഓരോ മോതിരത്തിലും ഇന്ത്യയെന്ന വാക്കിലെ അഞ്ച് അക്ഷരങ്ങളില്‍ ഓരോന്നും പതിപ്പിച്ചിട്ടുണ്ട്. ചങ്ങലപോലെ കൂട്ടിയോജിപ്പിച്ച അഞ്ചു മോതിരങ്ങള്‍ ഒന്നിക്കുമ്പോള്‍ ഇന്ത്യയെന്ന വാക്കു പൂര്‍ണമാവുന്നു. അതിനോടൊപ്പം ത്രിവര്‍ണ പതാകയും മുന്‍നിരയിലെത്തും.

കൂടാതെ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും പൂര്‍ണമായി മോതിരത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയെയാണ് അഞ്ചു വളയങ്ങള്‍ സംയോജിക്കുന്നതിലൂടെ ശില്പി ആവിഷ്‌കരിച്ചിരിക്കുന്നത്. 20 ഗ്രാമാണ് ഈ പഞ്ചലോഹ മോതിരത്തിന്റെ തൂക്കം.

25 വര്‍ഷമായി ആഭരണ ഡിസൈനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജഗോപാലിന് ഹിമാലയ യാത്രയ്ക്കിടെയാണ് ഇന്ത്യന്‍ വിസ്മയം എന്ന മോതിരത്തിന്റെ ആശയം ലഭിക്കുന്നത്. അടുത്ത വിസ്മയത്തെക്കുറിച്ചുള്ള ആലോചന ആരംഭിച്ചിട്ടുണ്ടെങ്കിലും അതു മോതിരമായിരിക്കില്ല എന്നു രാജഗോപാല്‍ പറയുന്നു. പ്രധാനമന്ത്രിക്കു സ്വന്തം കൈകൊണ്ടു മോതിരം സമ്മാനിക്കണമെന്നാണ് ഈ കലാകാരന്റെ ആഗ്രഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT