Kerala

ആദ്യം കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ചെന്നു; ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ അരുംകൊല

കൈയില്‍ എല്ലായ്‌പ്പോഴും കത്തിയുണ്ടാകും. കത്തിയെടുത്താല്‍ എതിരാളിയെ മിക്കവാറും ആക്രമിച്ചിരിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ച് നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ സ്റ്റാന്‍ലി ഒരാഴ്ച മുന്‍പാണു ശിക്ഷ കഴിഞ്ഞിറങ്ങിയത്.  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം കഴിഞ്ഞദിവസം ചേമ്പിന്‍കാട് കോളനിയിലെ ദിലീപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി സ്റ്റാന്‍ലി വിചിത്രമായ സ്വഭാവത്തിനുടമയെന്നു പൊലീസ്.എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ചായിരുന്നു സംഭവം. നിരവധി കത്തിക്കുത്തുക്കേസുകളില്‍ മുന്‍പും പ്രതിയാണ് സ്റ്റാന്‍ലി. 

സ്റ്റാന്‍ലിയുടെ വിചിത്രസ്വഭാവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ''75 വയസുണ്ട് സ്റ്റാന്‍ലിക്ക്. എന്നാലും നല്ല ആരോഗ്യമാണ്. പെട്ടെന്നു പ്രകോപിതനാകും. ആരെങ്കിലും തിരിഞ്ഞു നോക്കുകയോ 'എടാ' എന്നു വിളിക്കുയോ ചെയ്താല്‍ പോലും പ്രകോപിതനാകും. കൈയില്‍ എല്ലായ്‌പ്പോഴും കത്തിയുണ്ടാകും. കത്തിയെടുത്താല്‍ എതിരാളിയെ മിക്കവാറും ആക്രമിച്ചിരിക്കും. ആക്രമണത്തിനു ശേഷം ഒളിച്ചു കഴിയുന്ന പതിവില്ല. മിക്കപ്പോഴും പരിസരത്തു തന്നെയുണ്ടാകും. എന്നാല്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാല്‍ സാമൂഹ്യബന്ധങ്ങളില്ല''. 
സ്റ്റാന്‍ലിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു കടവന്ത്ര ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ് പറഞ്ഞു.സംഭവത്തിനു മുന്‍പ് സ്റ്റാന്‍ലിയെ പലയിടങ്ങളിലും കണ്ടവരുണ്ട്. സാമൂഹികബന്ധങ്ങള്‍ തീര ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്തുക എളുപ്പമല്ലെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT