Kerala

ഇതിനാണോ ഞങ്ങളിവിടെ മണിക്കൂറുകളോളം കാത്തു നിന്നത്? പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍

പത്തു മിനിറ്റുമാത്രം ജനങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി തിരിച്ചു പോയതില്‍ പൂന്തുറയിലുള്ളവര്‍ക്ക് കടുത്ത അമര്‍ഷം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്തു മിനിറ്റുമാത്രം ജനങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി തിരിച്ചു പോയതില്‍ പൂന്തുറയിലുള്ളവര്‍ക്ക് കടുത്ത അമര്‍ഷം. മോദി പോയതിന് പിന്നാലെ ജനങ്ങള്‍ പൊട്ടിത്തെറിച്ചെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മണിക്കൂറുകളായി ഞങ്ങളിവിടെ കാത്തിരുന്നത് ഇതിനാണോ? പ്രധാനമന്ത്രി എന്തെങ്കിലും സഹായം പ്രഖ്യാപിക്കും എന്നുകരുതിയാണ് ഞങ്ങള്‍ വന്നത്. ഒന്നും തന്നില്ല, ഞങ്ങള്‍ക്കിനി ആരുണ്ട്. ഞങ്ങളുടെ ദുഃഖം ആര് കാണും? വെട്ടുകാട് സ്വദേശി ക്ലോമാ തോമസ് പൊട്ടിക്കരഞ്ഞു. 

എന്റെ സഹോദരന്‍ എത്തവിന്‍ എവിടെ? മരിച്ചോ,ജീവിച്ചിരിപ്പുണ്ടോ.ഒരു മൃതദേഹം സംശയത്തിന്റെ പേരില്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചിട്ട് പതിനെട്ട് ദിവസം കഴിഞ്ഞു. ഇതുവരെ ഫലമില്ല. വിഴിഞ്ഞം സ്വദേശി ശോഭ പറയുന്നു. വീടിന്റെ അത്താണിയെയാണ് കടലില്‍ നിന്ന് തിരിച്ചു വരാന്‍ കാത്തിരിക്കുന്നത്. ഞാനെങ്ങനെ ഈ പെണ്‍കുട്ടികളെ വളര്‍ത്തും, സഹോദരന്റെ നാല് പെണ്‍കുട്ടികളേയും ഭാര്യയേയും ചേര്‍ത്ത് പിടിച്ച് ശോഭ പൊട്ടിക്കരഞ്ഞു. 

ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്ഭവനില്‍ വച്ച് കാണാനായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍  പ്രശ്‌നമാകും എന്ന് സംസ്ഥാന ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടിയത് കൊണ്ടാണ് മോദി പത്തു മിനിറ്റ് പൂന്തുറ സന്ദര്‍ശിക്കാം എന്ന് സമ്മതിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT