പ്രതീകാത്മക ചിത്രം 
Kerala

ഉപയോഗശൂന്യമായ കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം; തലയോട്ടിയില്‍ ആഴത്തിലുള്ള പോറല്‍, ദുരൂഹത

തലയോട്ടിയും തുടയെല്ലുകളും മറ്റ് അസ്ഥിക്കഷണങ്ങളും ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

പെരിന്തല്‍മണ്ണ: വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. കണ്ടെടുത്ത തലയോട്ടിയുടെ മുകള്‍ ഭാഗത്ത് ആഴത്തിലുള്ള പോറല്‍ കണ്ടെത്തിയിട്ടുണ്ട്.

തലയോട്ടിയും തുടയെല്ലുകളും മറ്റ് അസ്ഥിക്കഷണങ്ങളും ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. പരിശോധനാ ഫലം ലഭിക്കാന്‍ രണ്ടാഴ്ചയെടുക്കും. ഇതിനുശേഷമാണ് വിശദമായ അന്വേഷണം നടത്തുക. പരിസര പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

SCROLL FOR NEXT