Kerala

എം വിന്‍സെന്റ് അറസ്റ്റില്‍, രാജി ആവശ്യവുമായി വനിതാ നേതാക്കള്‍

കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ്  ബലാത്സംഗ കേസില്‍ അറസ്റ്റില്‍. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ വിന്‍സെന്റ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ  വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടു.
 

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ എം വിന്‍സെന്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനനന്തപുരം ജില്ലാ കോടതിയിലാണ് വിന്‍സെന്റ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജാമ്യാപേക്ഷയില്‍ വിന്‍സെന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിഷാദ രോഗത്തിനു മരുന്നു കഴിക്കുന്ന യുവതിയാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും മുമ്പും ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഇവര്‍ ഉള്‍പ്പെട്ട തര്‍ക്കത്തില്‍ മാധ്യസ്ഥത്തിനു ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഇവര്‍ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരുന്നതായി വിന്‍സെന്റ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും നിരന്തരം പീഡിപ്പിച്ചെന്നുമുള്ള വീട്ടമ്മയുടെ പരാതിയില്‍ വിന്‍സെന്റിനെ പൊലീസ് രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്തത്.

ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് വിന്‍സെന്റിനെതിരെ രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT