Kerala

എറണാകുളത്തും ആലപ്പുഴയിലും പുതിയ ഹോട്ട് സ്പോട്ടുകൾ; ആകെ 114

പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാർഡ് 2) കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് 150 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ പുതുതായി രണ്ട് പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തും ആലപ്പുഴയിലുമാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാർഡ് 2) കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ 23 പേർക്കും, ആലപ്പുഴ ജില്ലയിൽ 21 പേർക്കും, കോട്ടയം ജില്ലയിൽ 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ 13 പേർക്കും, എറണാകുളം ജില്ലയിൽ 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ ആറ് പേർ സി.ഐ.എസ്.എഫുകാരും മൂന്ന് ആർമി ഡി.എസ്.സി. ക്യാന്റീൻ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരിൽ 2 പേർ എയർപോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT