Kerala

'ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം' ; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍ ; യുഡിഎഫിലും കടുത്ത അതൃപ്തി

മുന്നണിക്കുള്ളില്‍ പാര്‍ട്ടികള്‍ തമ്മില്‍ മല്‍സരം പാടില്ലെന്ന് പാല പഠിപ്പിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. ജോസഫും ജോസ് കെ മാണിയും തമ്മിലടി നിര്‍ത്തണം. യോജിപ്പില്ലെങ്കില്‍ കേരള കേരള കോണ്‍ഗ്രസിനെ പുറത്താക്കേണ്ടി വരും. പാലായിലേത് കെ എം മാണിയുടെ ആത്മാവിന് മുറിവേല്‍പ്പിക്കുന്ന ജനവിധിയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം കേരള കോണ്‍ഗ്രസിനാണ്, യുഡിഎഫിനല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. 

പാലായിലെ ജനങ്ങള്‍ മണ്ടന്മാരല്ലെന്ന് തിരിച്ചറിയണം. കേരള കോണ്‍ഗ്രസിലെ തമ്മില്‍ തല്ലാണ് തോല്‍വിക്ക് പ്രധാന കാരണം. ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം. തെരഞ്ഞെടുപ്പ് ദിവസം ജോയി എബ്രഹാമിന്റെ പ്രസ്താവന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദോഷം ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു. 

ഇരന്നു വാങ്ങിയ തോല്‍വിയാണിതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ തര്‍ക്കമാണ് തോല്‍വിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദികള്‍ കേരള കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഘടകകക്ഷി എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ മനോനില മാറണമെന്ന് വി എം സുധീരനും ആവശ്യപ്പെട്ടു. 

പാലായില്‍ ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. വോട്ടുചോര്‍ച്ചയുണ്ടായത് കോണ്‍ഗ്രസില്‍ നിന്നാണോ, കേരള കോണ്‍ഗ്രസില്‍ നിന്നാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്‍സരം മുന്നണികല്‍ തമ്മിലാണ്. മുന്നണിക്കുള്ളില്‍ പാര്‍ട്ടികള്‍ തമ്മില്‍ മല്‍സരം പാടില്ലെന്ന് പാല പഠിപ്പിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT