Kerala

'ഒന്നും പേടിക്കേണ്ട, ഞാന്‍ നിന്നെ കൂട്ടിക്കൊണ്ടുപോരും' ; തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് കെവിന്‍ നീനുവിനോട് പറഞ്ഞ അവസാന വാക്കുകള്‍ 

തട്ടിക്കൊണ്ടുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഫോണിലുടെ കെവിന്‍ തന്നോട് സംസാരിച്ചിരുന്നതായി നീനു.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തട്ടിക്കൊണ്ടുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഫോണിലുടെ കെവിന്‍ തന്നോട് സംസാരിച്ചിരുന്നതായി നീനു. ഹോസ്റ്റിലായിരുന്ന തന്നെ ആശ്വസിപ്പിച്ച് ഭാവി ജീവിതസ്വപ്‌നങ്ങളുമായാണ് കെവിന്‍ ഫോണ്‍ വച്ചതെന്നും നീനു പറയുന്നു.

'നീ ഒന്നും പേടിക്കേണ്ട, ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോരും' നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്നു തട്ടിക്കൊണ്ടുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് കെവിന്‍ ഫോണിലുടെ നീനുവിനോട് പറഞ്ഞത് പ്രധാനമായി ഇക്കാര്യമാണ്. രാത്രി ഒന്നരവരെ അവര്‍ ഫോണില്‍ സംസാരിച്ചു. അപ്പോഴൊന്നും അപകടം പതിയിരിക്കുന്നതായി കരുതിയിരുന്നില്ലെന്ന് നീന പറയുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ഡ് മെമ്പറോട് ഞായറാഴ്ച സംസാരിക്കണമെന്നും രാവിലെ വിളിച്ച് എഴുന്നേല്‍പിക്കണമെന്നും അവന്‍ പറഞ്ഞതായി നീന പറയുന്നു.

ഫോണ്‍ വച്ചയുടനെയാണ് ഗുണ്ടാസംഘം മാന്നാനത്ത് അനീഷിന്റെ വീട് ആക്രമിക്കുന്നത്.രണ്ടുമണിയോടെ കെവിനെയും അനീഷിനെയും ബലമായി വണ്ടിയില്‍ കൊണ്ടുപോവുകയും ചെയ്തു. ഇതൊന്നുമറിയാതെ ഞായറാഴ്ച ഞായറാഴ്ച പുലര്‍ച്ചെ 5.45ന് നീനു കെവിനെ വിളിച്ചു. എന്നാല്‍ ആരോ ആ ഫോണ്‍ കോള്‍ കട്ട് ചെയ്തു. ഉറക്കത്തിനിടെ കെവിന്‍ കട്ട് ചെയ്തതാകുമെന്ന് കരുതിയ നീനു ആറുമണിയോടെ വീണ്ടും വിളിച്ചു

ആരും ഫോണ്‍ എടുത്തില്ല. ഇതോടെ കെവിന്റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു. അവര്‍ സംഭവങ്ങള്‍ നീനുവിനെ അറിയിച്ചില്ല. പിന്നീടാണ് സംഭവങ്ങള്‍ നീനു അറിയുന്നതും പൊലീസ് സ്റ്റേഷനിലെത്തുന്നതും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT