Kerala

കഞ്ചിക്കോട് തീപിടുത്തം, ജീവനക്കാരിയുടെ നില ഗുരുതരം: ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

അസംസ്‌കൃതവസ്തുക്കള്‍ കയറ്റിയ ലോറിയിലും തീ പടര്‍ന്നു. ലോറി പൂര്‍ണമായി കത്തി നശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഞ്ചിക്കോട് വന്‍ തീപിടുത്തം ഉണ്ടായ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. തീപിടുത്തത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ജീവനക്കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

ജീവനക്കാര്‍ ടിന്നുകളില്‍ ടര്‍പ്പന്‍ടൈന്‍ നിറയ്ക്കുമ്പോള്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാരിയായ അരുണയുടെ ദേഹത്തേക്ക് തീ പടര്‍ന്നു. മറ്റ് ജീവനക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കെലും പരാജയപ്പെട്ടു. ഗുരതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണയുടെ നില ഇതീവ ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഇതിനിടെ കമ്പനിയിലെ അസംസ്‌കൃതവസ്തുക്കള്‍ കയറ്റിയ ലോറിയിലും തീ പടര്‍ന്നു. ലോറി പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് അഞ്ച് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീയണക്കാനുളള ശ്രമത്തിനിടെ രണ്ട് അഗ്‌നിശമന സേന ജീവക്കാര്‍ക്ക് ശ്വാസതടസമുണ്ടായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെയും ഇതേ കമ്പനിയില്‍ രണ്ട് തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. കമ്പനി പൂര്‍ണമായും കത്തി നശിച്ചു, തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കും സമീപത്തെ കുറ്റിക്കാട്ടിലേക്കും തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ് ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

'എന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ വേണ്ട, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക'

'ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യം, ജനാധിപത്യത്തിന് ദോഷം'; വിജയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍

വയറ്റിലെ ഗ്യാസ് കുറയ്ക്കാൻ ഈ ശീലങ്ങൾ സഹായിക്കും

രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക്

SCROLL FOR NEXT