Kerala

കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും; ഹര്‍ജി ഫെബ്രുവരി നാലിലേക്ക് മാറ്റി

ആഭ്യന്തര ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട വാദങ്ങള്‍ രണ്ട് മണിക്കൂറോളമാണ് കോടതി കേട്ടത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു.

സമകാലിക മലയാളം ഡെസ്ക്


 പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത കനകദുര്‍ഗ മഹിളാ മന്ദിരത്തില്‍ തന്നെ തുടരും. അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ സംരക്ഷിച്ച് കഴിയാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് കനക ദുര്‍ഗ കോടതിയെ സമീപിച്ചത്.കനകദുര്‍ഗയുടെ വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റുകയായിരുന്നു.

 ആഭ്യന്തര ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട വാദങ്ങള്‍ രണ്ട് മണിക്കൂറോളമാണ് കോടതി കേട്ടത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയതോടെ കനത്ത സുരക്ഷയില്‍ കനകദുര്‍ഗയെ മഹിളാ മന്ദിരത്തില്‍ തിരികെ എത്തിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍തൃവീട്ടുകാരും സഹോദരനും തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT