Kerala

കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കം തടയണം ; മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ കത്ത്

കവി സച്ചിദാനന്ദന്‍, ആനന്ദ്, കവിത കൃഷ്ണന്‍, മനീഷ സേഥി തുടങ്ങി രാജ്യത്തെ 55 സാംസ്‌കാരിക നായകരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് വേണ്ടി സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍ രംഗത്ത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കവി സച്ചിദാനന്ദന്‍, ആനന്ദ്, കവിത കൃഷ്ണന്‍, മനീഷ സേഥി തുടങ്ങി രാജ്യത്തെ 55 സാംസ്‌കാരിക നായകരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. 

സ്ഥലം മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണ്. ബിഷപ്പിന്റെ പ്രതികാര നടപടിയാണ് കൂട്ടസ്ഥലംമാറ്റത്തിന് പിന്നില്‍. കേസില്‍ വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

കന്യാസ്ത്രീകളെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കം. സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആണെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ ഒഴികെ, അവര്‍ക്ക് ഒപ്പം നിന്ന മറ്റു കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സ്ഥലംമാറ്റിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT