Kerala

കയ്യില്‍ അരിവാളുമായി പൊലീസിനെ നേരിട്ട പോരാളി ഇനിയില്ല; നെല്ലങ്കര സമരനായിക ഇറ്റിയാനം അന്തരിച്ചു

നെല്ലങ്കര മുക്കാട്ടുകര കര്‍ഷകത്തൊഴിലാളി സമര നായിക ഇറ്റിയാനം (92) നിര്യാതയായി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നെല്ലങ്കര മുക്കാട്ടുകര കര്‍ഷകത്തൊഴിലാളി സമര നായിക ഇറ്റിയാനം (92) നിര്യാതയായി. സംസ്‌കാരം മുക്കാട്ടുകര സെന്റ് ജോര്‍ജസ് പള്ളി സെമിത്തേരിയില്‍ നടത്തി. സിപിഎം മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്.  അഞ്ചിലൊന്ന് പതം, പിന്‍പണി സമ്പ്രദായം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി 1970-72 കാലഘട്ടത്തില്‍ നെല്ലങ്കര മുക്കാട്ടുകര പാടശേഖരങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരമര്‍ദ്ദനം അഴിച്ചുവിട്ട് സമരത്തെ തകര്‍ക്കാന്‍ ഭൂഉടമകള്‍ നടത്തിയ കടുത്തശ്രമത്തെ ചെറുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു ഇറ്റിയാനം. കൈയില്‍ അരിവാളുമായി മര്‍ദ്ദനത്തെ ചെറുത്തു. അരിവാളില്‍ കൈതട്ടി എസ്‌ഐയുടെ വിരലിന് മുറിവേറ്റു. എന്നാല്‍ എസ്‌ഐയെ വെട്ടിയെന്ന് ആരോപിച്ച് കൂട്ടമായെത്തിയ പൊലീസ് ഇറ്റിയാനത്തെ മര്‍ദ്ദിച്ചു. രക്തം വാര്‍ന്ന ഇറ്റിയാനത്തിന് അഞ്ചാം ദിവസമാണ് ബോധം വീണത്.

മുക്കാട്ടുകര മാവിന്‍ചുവട് വടക്കന്‍ പരേതനായ പൈലോതിന്റെ ഭാര്യയാണ്. മക്കള്‍: ബേബി, തങ്കമ്മ, മേരി, സലോമി, പരേതനായ വില്‍സന്‍, ലില്ലി. മരുമക്കള്‍: തങ്കമ്മ, ജോണി, പരേതനായ അഗസ്തി, പരേതനായ ദേവസി, ട്രീസ, രാജന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT