Kerala

കലാഭവന്‍ മണി ഉണ്ടായിരുന്നു എങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പില്‍ ഉണ്ടായിരുന്നേനെ എന്ന് നാദിര്‍ഷാ

മണി ഉണ്ടായിരുന്നു എങ്കില്‍ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഏറ്റവും മുന്നില്‍ നിന്നേനെ എന്നാണ് നാദിര്‍ഷായ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന മറുപടി

സമകാലിക മലയാളം ഡെസ്ക്

നടന്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു എങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെ എന്ന് നാദിര്‍ഷാ. ഫേസ്ബുക്കിലായിരുന്നു നാദിര്‍ഷായുടെ പ്രതികരണം. 

ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെയെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മണിയുടെ മൃതദേഹത്തിന് ഒപ്പം ദിലീപും നാദിര്‍ഷായും നില്‍ക്കുന്ന ഫോട്ടോയും ഇതിനൊപ്പം ഇട്ടിട്ടുണ്ട്. 

എന്നാല്‍ മണി ഉണ്ടായിരുന്നു എങ്കില്‍ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഏറ്റവും മുന്നില്‍ നിന്നേനെ എന്നാണ് നാദിര്‍ഷായ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന മറുപടി. മണിച്ചേട്ടന്‍ന്റെ ദുരൂഹമരണത്തില്‍ സത്യം തെളിയിക്കാന്‍ ആര്‍ജവം കാണിക്കാതിരിക്കുകയും ഇപ്പോള്‍ സ്വന്തം പ്രശ്‌നം വന്നപ്പോള്‍ മണിചെട്ടനെ പറ്റി വിലപിക്കുന്നു..... 
ഒരു സംശയം ?.... ജീവിച്ചിരിക്കുന്ന ഒരാളുപോലുമില്ലേ സത്യം തെളിയിക്കാനും കൂടെനില്‍ക്കാനുമെന്നാണ് മറ്റൊരു കമന്റ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായേയും, ദിലീപിനേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യവും, ദിലീപിനേയും, പള്‍സര്‍ സുനിയേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകളും ലഭിച്ചതോടെയാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് നീങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT