തിരുവനന്തപുരം: ചലച്ചിത്ര താരം കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോർട്ട്. മണിയുടെ മരണം അമിത മദ്യപാനത്തെ തുടർന്നുള്ള കരൾ രോഗം മൂലമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 35 പേജുള്ള അന്വേഷണ റിപ്പോർട്ട് സിജെഎം കോടതിയിലാണ് സിബിഐ നൽകിയത്.
തുടർച്ചയായ മദ്യപാനം കരൾ രോഗത്തിന് കാരണമായി. വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോണ്ടിച്ചേരിയിലെ ജിപ്മെറിലെ പ്രമുഖ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് സിബിഐക്ക് റിപ്പോർട്ട് നൽകിയത്. ചൈൽഡ് സി സിറോസിസാണ് മരണ കാരണമെന്നും റിപ്പോർട്ടിലുണ്ട്.
കരൾ ദുർബലമായിരുന്നു. അതിനാൽ മീഥൈൽ ആൽക്കോഹോളിന്റെ അംശങ്ങൾ ശരീരത്തിൽ കിടന്നു. രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോൾ അപകടകരമായ അളവിലുള്ളതല്ല. പച്ചക്കറി വേവിക്കാതെ കഴിച്ചതിനാലാണ് ക്ലോർപൈറിഫോസ് ശരീരത്തിൽ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുർവേദ ലേഹ്യത്തിൽ നിന്ന് കഞ്ചാവിന്റെ അംശം ശരീരത്തിൽ എത്തിയതായും റിപ്പോർട്ടിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates