Kerala

കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ കുത്തിയ കത്തി തമ്പാനൂരില്‍ നിന്നും കണ്ടെടുത്തു

ഫെബ്രുവരി എട്ടാംതീയതി രാത്രി 9.30നാണ് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ വെച്ച് എഎസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് കത്തി കണ്ടെടുത്തത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് കത്തി കണ്ടെടുത്തത്. വെടിവെക്കുന്നതിന് മുമ്പ് പ്രതികള്‍ വില്‍സനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വെടിവെച്ച് കൊന്നത്.

കൊലപാതകത്തിന് ശേഷം തമ്പാനൂരില്‍ എത്തിയ പ്രതികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കത്തി ഉപേക്ഷിച്ചശേഷം എറണാകുളത്തേക്ക് വണ്ടി കയറുകയായിരുന്നു. എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെടിവെക്കാനുപയോഗിച്ച തോക്ക് ഉപേക്ഷിക്കുകയും ചെയ്തു. ഈ തോക്ക് ഇന്നലെ പ്രതികളുമൊത്തുള്ള തെളിവെടുപ്പില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കണ്ടെടുത്തിരുന്നു.

ഫെബ്രുവരി എട്ടാംതീയതി രാത്രി 9.30നാണ് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ വെച്ച് എഎസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. എഎസ്‌ഐയെ വെടിവെച്ചുകൊന്ന തൗഫീക്ക്, അബ്ദുല്‍ ഷമീം എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയിലെ ഇന്ദ്രാണി സ്‌റ്റേഷനില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ അല്‍ ഉമ്മ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തോക്ക് കൈമാറിയ ഇജാസ് പാഷയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ