Kerala

കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്നുപറയാത്തത്;മുഖ്യമന്ത്രിക്ക് കെമാല്‍ പാഷയുടെ മറുപടി

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ. ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ചതാകാം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുമായി തനിക്ക് ബന്ധമില്ല. പൗരത്വ നിയഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെമാല്‍ പാഷയുടെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മുന്‍ ന്യായാധിപന്‍ ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുകയാണ്. ജമാ അത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍  എന്തിനാണ് അയാള്‍ വിളറിപിടിക്കുന്നതെന്നും പിണറായി ചോദിച്ചു. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്‌ലാമിയെയും പങ്കാളിയാക്കില്ലെന്നും പിണറായി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

കുമാര്‍ കുശാഗ്രയുടെ കൂറ്റനടികള്‍; റണ്‍ ചെയ്‌സില്‍ പുതു ചരിത്രമെഴുതി ഝാര്‍ഖണ്ഡ്; ഗുജറാത്ത് ടൈറ്റന്‍സും ഹാപ്പി!

അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് 16 ന്, യുജിസി-നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ 'അമ്മ'യില്‍ ചര്‍ച്ച നടന്നിട്ടില്ല, ഞങ്ങള്‍ അവള്‍ക്കൊപ്പം; ശ്വേത മേനോന്‍

SCROLL FOR NEXT