തിരുവനന്തപുരം: മുൻ ഐപിഎസ് ഓഫീസർ സഫീർ കരീം നടുറോഡിൽ ദമ്പതികളെ ആക്രമിച്ചതായി പരാതി. ഹൗസിങ് ബോർഡ് ജംഗ്ഷന് സമീപമുള്ള തിരക്കേറിയ റോഡിൽ വച്ചായിരുന്നു സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതിനിടെ സഫീറിന്റെ കാറിന് കടന്നു പോകാൻ സ്ഥലം ലഭിക്കാതിരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു
തിരുവനന്തപുരം സ്വദേശികളായ നൂർജഹാനെയും ഭർത്താവ് ദർവേഷിനെയുമാണ് സഫീർ ബൈക്കിൽ നിന്നും തള്ളിയിട്ടതായി പരാതിയിൽ പറയുന്നത്. പരസ്യമായി അസഭ്യവർഷം ഇദ്ദേഹം നടത്തിയതായും ദമ്പതികൾ പറയുന്നു.
സംഭവത്തിൽ ദമ്പതികൾ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വൈകുന്നരത്തോടെ സഫീർ കരീം സ്റ്റേഷനിലെത്തി ദമ്പതികൾക്ക് നേരെ പരാതി നൽകി. സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്ന് പിടിക്കപ്പെട്ട സഫീറിനെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ ഇയാൾ ജാമ്യത്തിലാണ്. തിരുവനന്തപുരത്ത് സ്വന്തമായി സിവിൽ സർവീസ് പഠനകേന്ദ്രവും സഫീർ നടത്തി വരുന്നുണ്ട്. തിരുനെൽവേലി അസിസ്റ്റൻറ് കമ്മീഷണറായിരിക്കെയാണ് പരീക്ഷയിൽ സഫീർ കൃത്രിമം കാണിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates