Kerala

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഇടത് മുന്നേറ്റം; 12ല്‍ പത്തിടത്തും വിജയിച്ചു

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍ക്കൈ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍ക്കൈ. ആകെയുള്ള 12 സീറ്റില്‍ ഇടത് സ്വതന്ത്രന്‍ ഉള്‍പ്പെടെ 10 ലും ഇടത് അനുകൂല അംഗങ്ങള്‍ വിജയിച്ചു. മുസ്ലിം ലീഗ് രണ്ട് സീറ്റുനേടി. യുഡിഎഫ് സംവിധാനത്തിന് കീഴില്‍ ഒരുമിച്ച് നില്‍ക്കാതെ മുസ്ലിം ലീഗും, കോണ്‍ഗ്രസ്സും വേറിട്ടാണ് മത്സരിച്ചത്.  

രാവിലെ പത്ത് മണിയോടെ ആരംഭിച്ച തെരഞ്ഞടുപ്പ് ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു. തുടര്‍ന്ന് നടന്ന വോട്ടെണ്ണല്‍ നാല് മണിയോടെ അവസാനിക്കുകയും ഉടനെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. 

104 അംഗ സെനറ്റില്‍ വിവിധ വിഭാഗങ്ങളിലേക്കായി 11 സീറ്റുകളിലേക്കായിരുന്നു മത്സരം. ചേലക്കര എംഎല്‍എ യു ആര്‍ പ്രദീപ്, കാലിക്കറ്റ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ എം മനോഹരന്‍ എന്നിവരടക്കമുള്ളവരാണ് ഇടത്പക്ഷത്ത് നിന്ന് ജയിച്ചത്. 
27 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ഒരാള്‍ക്ക് പോലും ജയിക്കാനായില്ല. നാല് വര്‍ഷമാണ് സിന്‍ഡിക്കേറ്റ്  കാലാവധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT