Kerala

കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണം; സര്‍ക്കാര്‍ അനുമതി നല്‍കി

2017ല്‍ അഴീക്കോട് ഒരു സ്വകാര്യ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. 2017ല്‍ അഴീക്കോട് ഒരു സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. 

ഹയര്‍ സെക്കന്ററി വിഭാഗം അനുവദിക്കാനായി മുസ്ലിം ലീഗിന്റെ പൂതപ്പാറ കമ്മിറ്റി  25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  കെ എം ഷാജി ഇടപെട്ട് പണം വാങ്ങി എന്നാണ് ആരോപണം. ഈ വിഷയത്തില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം തന്നെ ഷാജിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. 

പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിയമസഭ സ്പീക്കറോടും സര്‍ക്കാരിനോടും കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉടനെ അന്വേഷണം ആരംഭിച്ചിരുന്നു. 

കെ എം ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെഡി'യിലെ നോറയുടെ പാട്ട് നിരോധിച്ച് കേന്ദ്ര സർക്കാർ; മാപ്പ് പറഞ്ഞ് ഗായിക

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

SCROLL FOR NEXT