Kerala

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി എപിഎം മുഹമ്മദ് ഹനീഷ് ഇന്ന് ചുമതലയേല്‍ക്കും

ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ച ഒഴിവിലാണ് മുഹമ്മദ് ഹനീഷ് കെഎംആര്‍എല്‍ എംഡിയായി ചുമതലയേല്‍ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി എപിഎം മുഹമ്മദ് ഹനീഷ് ഇന്ന് ചുമതലയേല്‍ക്കും. ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ച ഒഴിവിലാണ് മുഹമ്മദ് ഹനീഷ് കെഎംആര്‍എല്‍ എംഡിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയാണ് മുഹമ്മദ് ഹനീഷ്. കെഎംആര്‍എല്‍ എംഡിയുടെ പൂര്‍ണ അധിക ചുമതലയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്ര സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ചുമതലയും നിലവില്‍ മുഹമ്മദ് ഹനീഷിനുണ്ട്. 

അടുത്തിടെ സമാപിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ നോഡല്‍ ഓഫീസറായും മുഹമ്മദ് ഹനീഷ് പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ എറണാകുളം ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഏലിയാസ് ജോര്‍ജ്ജിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേയ്ക്ക് കൂടി സര്‍വീസ് നീട്ടിനല്‍കിയിരുന്നു. ഇതനുസരിച്ച് 2018 വരെ അദ്ദേഹത്തിന് കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് തുടരാമായിരുന്നു. എന്നാല്‍ സര്‍വീസ് തീരാന്‍ ഒരു വര്‍ഷം കാലാവധി ഇരിക്കെ, എംഡി സ്ഥാനത്ത് നിന്നും വിരമിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

രാജിവെക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ഏലിയാസ് ജോര്‍ജ്ജ് സര്‍ക്കാരിന് കത്തുനല്‍കി. കെഎംആര്‍എല്ലിന്റെ തലപ്പത്ത് പുതുതലമുറ വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഏലിയാസ് ജോര്‍ജ്ജ് സ്ഥാനമൊഴിയുന്നതോടെ, മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം പൂര്‍ത്തീകരിക്കല്‍, മെട്രോ കാക്കനാട്ടേയ്ക്ക് ദീര്‍ഘിപ്പിക്കല്‍, ജലമെട്രോ, ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള പദ്ധതി രൂപീകരിക്കല്‍ തുടങ്ങിയവ പുതിയ എംഡിയുടെ ചുമതലയിലാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT