Kerala

കൊച്ചിയിലെ കപ്പലപകടം: കമ്പനി നഷ്ടപരിഹാരം നല്‍കും

ബോട്ടുടമയ്ക്ക്  ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 15 ലക്ഷം രൂപ വീതവും നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കടലില്‍ മത്സ്യ ബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ ബോട്ടുടമയ്ക്കും മത്സ്യ തൊഴിലാളികള്‍ക്കും കപ്പല്‍ കമ്പനി നഷ്ടപരിഹാരം നല്‍കും.  ബോട്ടുടമയ്ക്ക്  ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 15 ലക്ഷം രൂപ വീതവും നല്‍കും. സാരമല്ലാത്ത പരുക്കേറ്റ ഒമ്പതുപേര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കും. മരിച്ചവരുടെ ആശ്രിതര്‍ക്കുളള നഷ്ടപരിഹാരം പ്രത്യേക കേസായി പരിഗണിക്കും. 

കാര്‍മ്മല്‍മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന ചരക്കുകപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ മൂന്നുപേര്‍ മരിക്കുകയും 11 പേര്‍ രക്ഷപ്പെടുകയും ചെയ്തു.  ജൂണ്‍ 11നാണ് കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിക്കുന്നത്. പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ് അപകടം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

SCROLL FOR NEXT