Kerala

കോണ്‍ഗ്രസിലെ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ല; രാജ്യസഭാ സ്ഥാനാര്‍ഥി ഇന്നു തന്നെയെന്ന് കെഎം മാണി

താനോ ജോസ് കെ മാണിയോ രാജ്യസഭയിലേക്കു പോവേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധത്തെ കാര്യമായെടുക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. ഇത്തരം പ്രതിഷേധങ്ങളെല്ലാം എല്ലാ പാര്‍ട്ടിയിലും ഉള്ളതാണെന്ന്, ചോദ്യത്തിനുത്തരമായി കെഎം മാണി പറഞ്ഞു.

ദേശീയതലത്തിലെ വിശാല താല്‍പര്യം പരിഗണിച്ചാണ് യുഡിഎഫിലേക്കു മടങ്ങാന്‍ തീരുമാനിച്ചതെന്ന്, പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാണി പറഞ്ഞു. ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷികളുടെ വിശാല സഖ്യം രൂപപ്പെടേണ്ടതുണ്ട്. കര്‍ഷക ജനതയുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കെഎം മാണി പറഞ്ഞു. കര്‍ഷക പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

രാജ്യസഭാ സീറ്റ് വേണമെന്ന ഉപാധി കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടില്ല. അതു കോണ്‍ഗ്രസ് അറിഞ്ഞുതന്നതാണെന്ന് മാണി പറഞ്ഞു. യുഡിഎഫിലേക്കു മടക്കത്തിനു സാഹചര്യമൊരുക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മാണി നന്ദി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ ഇന്നു തന്നെ തീരുമാനിക്കും. താനോ ജോസ് കെ മാണിയോ രാജ്യസഭയിലേക്കു പോവേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടി നേതൃയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് മാണി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT