Kerala

കോവിഡ് വിശകലനം :  ഡേറ്റകള്‍ നശിപ്പിച്ചതായി സ്പ്രിന്‍ക്ലര്‍ ഹൈക്കോടതിയില്‍

ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ്ണമായി നശിപ്പിച്ചതായി കമ്പനി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് വിവര വിശകലനത്തിനായി കിട്ടിയ മുഴുവന്‍ ഡേറ്റകളും നശിപ്പിച്ചതായി സ്പ്രിന്‍ക്ലര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഡേറ്റ നശിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. വിവരവിശകനത്തിനായി ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ്ണമായി നശിപ്പിച്ചതായി കമ്പനി അറിയിച്ചു.

വിവരവിശകലനത്തിനായി സൂക്ഷിച്ചിട്ടുള്ള മുഴുവന്‍ രേഖകളും നശിപ്പിക്കണമെന്ന് സര്‍ക്കാര്‍ മെയ് 14 ന് അയച്ച കത്തില്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡേറ്റകള്‍ നശിപ്പിച്ചതെന്ന് കമ്പനി അറിയിച്ചത്. വിവര വിശകലനത്തിനായി കമ്പനി സെര്‍വറില്‍ ബാക്ക് അപ്പ് ആയി സൂക്ഷിച്ച ഡേറ്റയും പൂര്‍ണമായും നശിപ്പിച്ചെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഡാറ്റ വിശകലനം സ്പ്രിന്‍ക്ലറുടെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തുടരാമെന്നും, പക്ഷെ ഇതിന്റെ മറ്റു വിശദാംശങ്ങളൊന്നും സ്പ്രിന്‍ക്ലറിന്റെ സെര്‍വറില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്പ്രിന്‍ക്ലറുടെ കൈവശമുള്ള ഡേറ്റകള്‍ നശിപ്പിച്ചതായി അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT