Kerala

ക്ഷേമ, സര്‍വീസ് പെന്‍ഷന്‍ മസ്റ്ററിങ്ങിന്റെ സമയം നീട്ടി, ക്രമീകരണങ്ങള്‍ ഇങ്ങനെ 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലിലോ, ഇമെയ്‌ലിലോ അയച്ചാല്‍ മതിയാവും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള അവസാന തിയതി നീട്ടി. 2021 മാര്‍ച്ച് 31 വരെ സമയപരിധി ദീര്‍ഘിപ്പിച്ച് ധനവതുപ്പ് ഉത്തരവിറക്കി. സെപ്തംബര്‍ 30ന് കാലാവധി അവസാനിച്ചിരുന്നു. 

ട്രഷറിയില്‍ നേരിട്ട് ഹാജരായോ, ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ സമര്‍പ്പിച്ചോ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴിയുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയോ ആണ് മസ്റ്റര്‍ ഇതുവരെ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലിലോ, ഇമെയ്‌ലിലോ അയച്ചാല്‍ മതിയാവും. 

ഇതിനുള്ള ഇമെയില്‍ വിലാസം ട്രഷറിയുടെ വെബ്‌സൈറ്റില്‍ നിന്നോ ഫോണില്‍ വിളിച്ച് ട്രഷറി ശാഖയില്‍ നിന്നോ ശേഖരിക്കാം. ഇതുകൂടാതെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ വൈകീട്ട് അഞ്ച് വരെ വാട്‌സ് ആപ്പ് വീഡിയോ കോള്‍ വഴി ട്രഷഫി ഓഫീസറെ വിളിച്ചും മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണ്. 

2021 മാര്‍ച്ച് 31ന് ശേഷം വീഡിയോ കോള്‍, ഇമെയില്‍ മസ്റ്ററിങ് സൗകര്യങ്ങള്‍ ലഭിക്കില്ല. ഇതിനൊപ്പം ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിങ്ങിന്റെ സമയവും നീട്ടി. ഈ മാസം 15 വരെയാണ് വീണ്ടും അവസരം ലഭിക്കുക. ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ്. ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ത്ത് തദ്ദേശ സ്ഥാപനങ്ങളിലും ക്ഷേമനിധി ബോര്‍ഡുകളിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT