Kerala

ഗജ ആഞ്ഞുവീശിയ തമിഴ്‌നാട്ടിലല്ല, കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്തെ കോഴയില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലാണ് ശക്തമായത് എങ്കിലും ഏറ്റവും കൂടുതല്‍ മഴ തന്നത് കോട്ടയം ജില്ലയിലെ കോഴയിലാണ്. ഗജ ചുഴലിക്കാറ്റ് അതി തീവ്ര ന്യൂനമര്‍ദമായി മാറിയതോടെ പെയ്ത മഴയില്‍ കോട്ടയത്തെ കോഴയില്‍ മാത്രം പെയ്തത് 280 മില്ലീമീറ്റര്‍ മഴ. 

ഗജ ഏറ്റവും കൂടുതല്‍ ശക്തമായിരുന്ന നാഗപട്ടണം, വേളാങ്കണ്ണി എന്നിവടങ്ങളില്‍ പെയ്തത് 197 മില്ലിമീറ്റര്‍ മഴയാണ്. സംസ്ഥാനത്താകെ ലഭിച്ചത് 40 മില്ലീമിറ്ററിനടുത്ത് മഴയാണ്. എറണാകുളത്തെ പിറവത്ത് 186 മില്ലീമിറ്റര്‍ മഴയും, ഇടുക്കി തൊടുപുഴയില്‍ 152 മില്ലിമീറ്റര്‍ മഴയും, ചേര്‍ത്തലയില്‍ 117 മില്ലിമീറ്ററും, മൂന്നാറില്‍ 116 മില്ലിമീറ്റര്‍ മഴയുമാണ് പെയ്തത്. 

സംസ്ഥാനത്തെ തുലാവര്‍ഷ മഴ വ്യാഴാഴ്ച വരെ 14 ശതമാനം കുറവായിരുന്നു. എന്നാല്‍ ഗജയ്ക്ക് ശേഷം ആ കുറവ് 6.6 ശതമാനമായി കുറഞ്ഞു. കാസര്‍കകോഡ് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ടയില്‍ ലഭിച്ചത് 38 ശതമാനം അധിക മഴ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT