Kerala

ചെങ്ങന്നൂരിലെ വോട്ട്: കാനത്തിന് ഒന്നും നഷ്ടപ്പെടാനില്ല, നഷ്ടം സിപിഎമ്മിനെന്ന് കെഎം മാണി

കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന കാനത്തിന്റെ പ്രഖ്യാപനം ഒരു വെടിക്കു രണ്ടു പക്ഷിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് തീരുമാനിച്ചോളാമെന്നും കെഎം മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന കാനത്തിന്റെ പ്രഖ്യാപനം ഒരു വെടിക്കു രണ്ടു പക്ഷിയാണ്. സ്ഥാനാര്‍ഥി സിപിഎമ്മിന്റെയാണ്. സിപിഎം തോറ്റാല്‍ സിപിഐക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് കെഎം മാണി പറഞ്ഞു. 

ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. മുമ്പ് ചെങ്ങന്നൂരില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ്. യുഡിഎഫില്‍ നിന്ന് പിണങ്ങി വന്നവരെയല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കാനം പറഞ്ഞു.

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ വോട്ട് സ്വീകരിക്കും എന്ന് ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു കാനത്തിന്റെ പ്രതികരണം. 

മെയ് 28നാണ് ചെങ്ങന്നൂരീല്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കും. എല്‍ഡിഎഫ് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT